Monday, August 1, 2011

ദുഖവെള്ളി എന്ന Good Friday

ദുഖവെള്ളി എന്ന Good Friday
'നീ കുറ്റം ചെയ്തതിനല്ലോ ഞാന്‍ കൊണ്ടടികള്‍
ഏദന്‍കനി നീ തിന്നതിനല്ലോ കയ്പ്പും കുടിച്ചേ ഞാന്‍
നഗ്നതയാല്‍ നീ ഇലകള്‍ ചാര്‍ത്തി നഗ്നതയോടെന്നെ അവര്‍ തൂക്കി
ഞാന്‍ ചിന്തിയ രക്തത്താല്‍ പോയ്‌ കോപം താതന്റെ.........
ഒരു ദുഖവെള്ളി കൂടി നമ്മുടെ ചാരത്തെത്തിക്കഴിഞ്ഞു,മത്സ്യ,മാ​ംസാദികള്‍ മാത്രം വെടിഞ്ഞുള്ള നാല്‍പ്പത്തിയാറുദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെസഹാവ്യാഴം എത്തുന്നു.മാളികമുറിയില്‍ കര്‍ത്താവും ശിഷ്യന്മാരും അപ്പ വീഞ്ഞുകള്‍ കഴിച്ചതിന്റെ ഓര്‍മ്മയ്ക്കാനെന്നും യിസ്രായേല്‍ ജനം മിസ്രയിമില്‍ നിന്നും പോന്നപ്പോള്‍ നടത്തിയ പെസഹയുടെ ഓര്‍മ്മയാനെന്നും പറയപ്പെടുന്നു.അന്നേദിവസം വീടുകളില്‍ അപ്പവും,പാലും എന്ന വിശേഷപ്പെട്ട സംഗതികള്‍ ഉണ്ടാക്കി ഏവരും ഭക്ഷിക്കുന്നു.ദുഖവെള്ളിയാഴ്ച രാവിലെ മുതല്‍ പ്രാര്‍ത്ഥനകളും,ഇടവിട്ടുള്ള കുമ്പിടീലുകളും തുടങ്ങിയകാര്യങ്ങലോടെ യേശുവിന്റെ കഷ്ട്ടാനുഭവങ്ങള്‍ക്കു പള്ളികളില്‍ തുടക്കംകുറിക്കുന്നു.ക്രിസ്ത്തു​വിന്റെത് എന്ന പേരില്‍ ഒരു രൂപത്തെയോ,കുരിശിനെയോപൊതിഞ്ഞു കൂട്ടമണിനാദത്തിന്റെ അകമ്പടിയോടെ പള്ളിയുടെ വടക്കേ വാതില്‍ വഴി ഇറങ്ങി കഷ്ട്ടാനുഭവസ്മരണ പാട്ടുകള്‍ പാടിക്കൊണ്ട് പള്ളിക്ക് പ്രദക്ഷിണം വച്ച് (ചില വീഡിയോക്ലിപ്പിങ്ങുകള്‍ റൈറ്റ് സൈഡില്‍ കാണാം)തെക്കേ വാതില്‍ വഴി പള്ളിക്കകത്ത്‌ കയറുകയും കയ്യിലുള്ള രൂപത്തെ ശവപ്പെട്ടിയില്‍വച്ച് കയ്പ്പ് കാടിയും,കഞ്ഞിയും കുടിച്ചു എല്ലാവരും ദുഖവെള്ളി അവസാനിപ്പിക്കുമ്പോള്‍ ദുഖശനിയാഴ്ച വിശ്വാസികള്‍ പള്ളികളിലും വീടുകളിലുമായ് പ്രാര്‍ത്ഥനയില്‍ തുടരുന്നു.എന്നാല്‍ ഈസ്റ്റര്‍ ദിവസത്തില്‍ കുന്തിരിക്കപുകയുടെയും കതിനാ വെടികളുടെയും അകമ്പടിയോടെ ഉയര്പ്പിന്റെ പ്രതീകമായി ശവപ്പെട്ടിയില്‍വച്ച രൂപത്തെപുറത്തെടുക്കുന്നു. ഇതോടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.പിന്നീട് കതിന,പൂത്തിരി,കമ്പിത്തിരി,ഗാനമ​േള,മദ്യപാനം, തമ്മില്‍തല്ലു തുടങ്ങിയ കലാപരിപാടികളോടെ ഈസ്റ്റര്‍ മാമാഗത്തിനു തിരശീല വീഴുന്നു.(ചില സഭക്കാരുടെ അനുഷ്ട്ടാനങ്ങള്‍ക്ക് വ്യത്യാസം ഉണ്ടെങ്ങിലും സംഭവം ഒന്നു തന്നെ) എന്നാല്‍ സത്യം ഇതാണോ?
പെസഹാവ്യാഴവും,യേശുവും ശിഷ്യന്മാരും ചെയ്ത അപ്പംനുറുക്കലും ഒന്നല്ലെന്ന് നാമധേയ ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയിട്ടില്ല.കര്‍ത്താ​വും ശിഷ്യന്മാരും സഭയ്ക്ക് നല്‍കിയ ഉപദേശങ്ങളിലോന്നാണ് അപ്പംനുറുക്കല്‍ അതു പെസഹവ്യാഴവുമായി ഒരു ബന്ധവും ഇല്ല പെസഹ വീണ്ടും കൊണ്ടാടുന്നത് തെറ്റാണെന്ന് ബൈബിള്‍ പറയുന്നു.യിസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പു നടന്നത് പെസഹാകുഞ്ഞാടിന്റെ രക്തത്താലാണ് പിന്നെ എങ്ങിനെ പെസഹാഅപ്പം വന്നു?ഗ്രീക്കര്‍ അവരുടെ ദൈവങ്ങളിലോന്നായ സെമിരാമീസിനുവേണ്ടി പ്രത്യേക തരത്തിലുള്ള അപ്പം ഉണ്ടാക്കി വര്‍ഷത്തിലൊരിക്കല്‍ ഉത്സവം നടത്തുമായിരുന്നു.അതിന്റെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ പെസഹ എന്നു മനസ്സിലാക്കുവാന്‍ കഴിയും.എന്നാല്‍ അപ്പംനുറുക്കല്‍ വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ട ശുശ്രുഷയല്ല എപ്പോള്‍ വേണമെങ്കിലും ഇതു ചെയ്യാവുന്നതാണ്.ക്രിസ്ത്യാനികള​ുടെത് എന്നു മാത്രമല്ല ലോകത്തിലെ സകല മനുഷ്യരും സന്തോഷിക്കേണ്ട ദിവസത്തെ ഇന്നത്തെ ബൈബിള്‍ പരിജ്ഞാനം ഇല്ലാത്ത നാമധേയ ക്രിസ്ത്യാനികളല്ലേ ദുഃഖവെള്ളി എന്നു പേരിട്ട് ക്രിസ്ത്തുവിന്റെ പേരില്‍ അനുശോചനയോഗം പള്ളികളില്‍ നടത്തുവാന്‍ പോകുന്നത്.ഇംഗ്ലീഷില്‍ ഈ ദിവസത്തിനു GoodFiday എന്നാണെന്ന് ആരും ശ്രദ്ധിക്കാത്തത് എന്തെ?നല്ല വെള്ളിയാഴ്ചയെ ദുഖവെള്ളിയാക്കിയത് ശരിയായ വസ്ത്തുതയാണോ?ഈ ദിവസങ്ങള്‍ ആഘോഷിക്കാനോ ആചരിക്കാനോ ബൈബിളില്‍ വ്യവസ്ഥയില്ല. ഏകദേശം രണ്ടായിരത്തിപത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങിനെ ഒരു ദിവസം ഇല്ലായിരുന്നു എങ്കില്‍ മാനവജാതി മുഴുവനും നിരാശയോടെ ഭൂമിയില്‍ ജീവിക്കണമായിരുന്നു.യേശു മനുഷ്യകുലത്തിന്റെ സകല പാപവും പോക്കിയതുകൊണ്ട് എന്നും മാനവര്‍ക്ക് സന്തോഷിക്കാന്‍ കഴിയും ആദിമ ക്രിസ്ത്യാനികള്‍ ദുഖവെള്ളി ആചരിച്ചിട്ടില്ല യേശുക്രിസ്തുവിന്റെ ക്രൂശുമരണശേഷമാണ് ലേഖനങ്ങളും സുവിശേഷങ്ങളും എഴുതപ്പെട്ടതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ.ഇതെല്ലാം ക്രിസ്ത്യാനികള്‍ക്ക് ആവശ്യമായിരുന്നു എങ്കില്‍ ശിഷ്യന്മാര്‍ ലേഖനങ്ങളിലോ സുവിശേഷങ്ങളിലോ അവരതിന് ആഹ്വാനംചെയ്യുമായിരുന്നു.യേശുവോ​, ശിഷ്യന്മാരോ,പഠിപ്പിക്കാത്തതും ലേഖനങ്ങളില്‍ ഇല്ലാത്തതുമായ കാര്യങ്ങള്‍ ഇന്നത്തെ നാമധേയ ക്രിസ്ത്യാനികള്‍ ആചരിച്ചു ദൈവകോപം വരുത്തിവച്ചുകൊണ്ടിരിക്കുകയാനെന​്ന സത്യം അറിയാതെ പോകരുത്.ഒരു കഥ ഇപ്രകാരം ഓര്‍മ്മ വരുന്നു ഒരു പിതാവ് ദൂരദേശത്തേയ്ക്ക് യാത്രയായി വഴിയില്‍ വച്ച് താന്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ അപകടത്തില്‍ പെട്ട് അനേകരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു എങ്കിലും തനിക്കു ഒരു കാട്ടില്‍ അഭയം കിട്ടുകയും ദേഹത്തു അനേകം മുറിവുകള്‍ ഉണ്ടായതിനാല്‍ ചില വര്‍ഷങ്ങള്‍ തനിക്കു അവിടെ തന്നെ പാര്‍ക്കേണ്ടിയും വന്നു.എന്നാല്‍ അദ്ദേഹം മരിച്ചുപോയതായി തന്റെ ഭവനത്തിലുള്ളവര്‍ വിശ്വസിച്ചു ചില വര്‍ഷങ്ങള്‍ക്കുശേഷം ആ പിതാവ് ഭവനത്തിലെയ്ക്ക് മടങ്ങി വന്നപ്പോള്‍ തനിക്കു അറിയാന്‍ കഴിഞ്ഞത് എല്ലാ വര്‍ഷവും തന്റെ പേരില്‍ ആണ്ടുനേര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതാണ്.കു​ടുംബ നാഥനെ തിരികെ ലഭിച്ച ഭവനം വീണ്ടും ആണ്ടുനേര്‍ച്ച നടത്തുമോ?അതോ പിതാവിനോടൊപ്പം സന്തോഷിക്കുമോ?യേശു മരിച്ചു അടക്കപ്പെട്ടു എന്നത് സത്യമെങ്ങില്‍ യേശു ഉയര്‍ത്തെഴുന്നേറ്റു എന്നതും സത്യമല്ലേ?യേശു ക്രൂശിക്കപ്പെട്ടു കല്ലറയില്‍ ഇരിക്കുന്നു എന്നു വിശ്വസിക്കുന്ന സഭക്കാരും,പുരോഹിതരും ദുഖവെള്ളി തുടങ്ങിയ അനാചാരങ്ങള്‍ ആചരിക്കട്ടെ.യേശു ഉയര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു എന്നു വിശ്വസിക്കുന്നവര്‍ ഈ അനാചാരങ്ങള്‍ നിര്‍ത്തി അവര്‍ സ്വാതന്ത്രം പ്രാപിച്ചു സന്തോഷിക്കട്ടെ.യേശു ഇന്നും ജീവിച്ചിരിക്കുന്ന സത്യദൈവം തന്നെ.ഇഷ്ട്ടാര്‍ എന്ന പ്രാചീനദേവിയുടെ ഉത്സവം ഈസ്റ്റര്‍ എന്ന പേരില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു.അന്ധവിശ്വാസ​ങ്ങള്‍ കൊടികുത്തി വാണിരുന്ന ഈജിപ്ട്ടുകാരുടെ പാതാള ദേവനായ ഒസ്സിരിസ് ദേവനെ മരിപ്പിക്കുകയും ഉയര്‍പ്പിക്കുകയും ചെയ്യുന്ന ഉത്സവം തന്നെ ഉണ്ടായിരുന്നു.ഒസ്സിരിസ്സിന്റെ ഭാര്യയായ ഐസിസിന്റെ മറ്റൊരുപെരാണ് ഇഷ്ട്ടാര്‍.ദൈവത്തെ വെല്ലുവിളിച്ച്‌ ബാബേല്‍ ഗോപുരം പണിത നിമ്രോധും അവന്റെ ഭാര്യയായ സെമിരാമീസും അവരുടെ മകനായ നിനസും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ഉത്സവങ്ങളില്‍ ചിലതാണ് ക്രിസ്ത്യാനികള്‍ പെരുന്നാളുകലായ് നടത്തിക്കൊണ്ടിരിക്കുന്നത്.(യിര​മ്യാ7:18)എനിക്ക് കോപം വരത്തക്കവണ്ണം ആകാശരാജ്ഞിക്ക് അപ്പം ചുടെണ്ടതിനും അന്യദേവന്മാര്‍ക്ക് പാനീയബലി പകരെണ്ടതിനും മക്കള്‍ വിറകുപെറുക്കയും അപ്പന്മാര്‍ തീ കത്തിക്കുകയും സ്ത്രീകള്‍ മാവുകുഴക്കുകയും ചെയ്യുന്നു എന്നാല്‍ അവര്‍ എന്നെയോ മുഷിപ്പിക്കുന്നതു സ്വന്ത ലജ്ജക്കായിട്ടു തങ്ങളെതന്നെയല്ലെയോ എന്ന് യഹോവയുടെ അരുളപ്പാട്.ഈ അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്തുകൊണ്ട് പൌലോസ്ശ്ലീഹ വളരെ വേദനയോടെ ചോദിക്കുന്നു.(ഗലാ 4:10)നിങ്ങള്‍ ദിവസങ്ങളും, മാസങ്ങളും,കാലങ്ങളും,ആണ്ടുകളും പ്രമാണിക്കുന്നു ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചത് വെറുതെയായി എന്നു ഭയപ്പെടുന്നു.കൂടുതല്‍ മദ്യം വിറ്റഴിയുന്ന ദിവസമായി ഈസ്റ്റര്‍ മാറിയിരിക്കുന്നു.ബൈബിള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ കാനാവിലെ വീട്ടില്‍ യേശു മദ്യം വിളമ്പി അതുകൊണ്ട് മദ്യം കഴിക്കുകയും വില്‍ക്കുകയും ചെയ്യാം എന്നു വിശ്വസിച്ചിരിക്കുന്ന കപടപുരോഹിതന്മാരും,കപടവിശ്വാസിക​ളും ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നും തെറ്റി ഒഴിയുമെന്ന് വെറുതെ വ്യാമോഹിക്കേണ്ട. മദ്യപാനി സ്വര്‍ഗ്ഗരാജ്യം അവകാശമാക്കയില്ല എന്നു പഠിപ്പിച്ചു നല്ല മാതൃക കാട്ടിതന്ന യേശുക്രിസ്ത്തുവിന്റെ അനുയായികള്‍ മറ്റു മതസ്ഥരെ പോലും ലജ്ജിപ്പിച്ചുകൊണ്ട്‌ ഈ വലിയ തെറ്റ് ആവര്‍ത്തിക്കുന്നു ഈ ഈസ്റ്റര്‍ ദിനത്തോടടുത്ത ദിനത്തില്‍ ഒരു ചോദ്യം ചോദിക്കട്ടെ മദ്യപിക്കുന്നവരെ സഭയില്‍ നിന്നു മഹറോന്‍ ചൊല്ലി മുടക്കുന്നാതാനെന്ന സര്‍ക്കുലര്‍ എഴുതി വായിക്കുവാന്‍ കിഴക്കും പടിഞ്ഞാറും വാണരുളുന്ന ഏതെങ്കിലും ശ്രെഷ്ട്ട മഹാഇടയന്മാര്‍ക്കു കഴിയുമോ?കഴിയില്ല എന്നാണു ഉത്തരം എങ്കില്‍ ജനത്തെ പറ്റിക്കുന്ന ഇത്തരം ശുശ്രുഷ അവസാനിപ്പിക്കുവാന്‍ തയ്യാറാകൂ അങ്ങിനെ ചെയ്‌താല്‍ കുറെ വിശ്വാസികള്‍ എങ്കിലും സത്യം അറിയുമായിരുന്നു.സഭയുടെ ഒരു അനുഷ്ട്ടാനങ്ങള്‍ക്കുപോലും പോലും ഒരുവനെ സ്വര്‍ഗ്ഗത്തിന്റെ പടിവാതിലില്‍ പോലും എത്തിക്കുവാന്‍ കഴിയുകയില്ല. ബൈബിള്‍ പഠിപ്പിക്കുന്നത്‌ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകൂ.ക്രിസ്തുവിനെ ഓര്‍ക്കേണ്ടത് വര്‍ഷത്തിലൊരിക്കല്‍ പെരുന്നാളുനടത്തിയല്ല ഏതു നിമിഷത്തിലും ക്രിസ്തുവിനെ നാം ഓര്‍ക്കണം ക്രിസ്തുവിന്റെ കഷ്ട്ടാനുഭവങ്ങളില്‍ ഓഹരിക്കാരാകേണ്ടത് കക്ഷിവഴക്കിന്റെ പേരില്‍ തമ്മില്‍തല്ലിയല്ല ജീവിതത്തില്‍ ക്രിസ്തുവിനെ വെളിപ്പെടുത്തിക്കൊണ്ടാണ്.സ്നേഹ​ിതാ ക്രിസ്തു ജനിക്കേണ്ടത്‌ നക്ഷത്രപുല്‍ക്കൂടുകളിളല്ല,ക്രി​സ്തു മരിക്കേണ്ടത് മരക്കുരിശുകളിലല്ല,ക്രിസ്ത്തു ഉയിര്‍ക്കേണ്ടത് കുന്തിരിക്ക പുകയുടെ ആധിക്ക്യത്തിലുമല്ല.ക്രിസ്തു ജനിക്കേണ്ടതും,മരിക്കേണ്ടതും ഉയിര്‍ക്കേണ്ടതും മനുഷ്യമനസ്സുകളിലാണ്. അതാണ്‌ ഈസ്റ്റര്‍ അതു മാത്രമാണ് ക്രിസ്തു ആഗ്രഹിക്കുന്നതും.സ്നേഹിതരെ ഇതൊന്നും ഒരു ഗ്രൂപ്പുകാരുടെയും പഠിപ്പിക്കലല്ല ചരിത്രസത്യങ്ങളാണ് അനുസരിക്കുവാനും തള്ളിക്കളയാനും ഏവര്‍ക്കും അനുവാദം ഉണ്ടല്ലോ ഇതു വായിക്കുന്ന സ്നേഹിതര്‍ക്കു സത്യം തിരഞ്ഞെടുക്കുവാന്‍ ദൈവം കൃപ നല്‍കട്ടെ.
പ്രാചീന ദൈവങ്ങളില്‍ ചിലത്.ഇന്നത്തെ ഈസ്റ്റര്‍ ചടങ്ങിനോട് ചില സാമ്യങ്ങള്‍ ഇല്ലെ?

No comments:

Post a Comment