Monday, August 1, 2011

ദുഖവെള്ളി എന്ന Good Friday

ദുഖവെള്ളി എന്ന Good Friday
'നീ കുറ്റം ചെയ്തതിനല്ലോ ഞാന്‍ കൊണ്ടടികള്‍
ഏദന്‍കനി നീ തിന്നതിനല്ലോ കയ്പ്പും കുടിച്ചേ ഞാന്‍
നഗ്നതയാല്‍ നീ ഇലകള്‍ ചാര്‍ത്തി നഗ്നതയോടെന്നെ അവര്‍ തൂക്കി
ഞാന്‍ ചിന്തിയ രക്തത്താല്‍ പോയ്‌ കോപം താതന്റെ.........
ഒരു ദുഖവെള്ളി കൂടി നമ്മുടെ ചാരത്തെത്തിക്കഴിഞ്ഞു,മത്സ്യ,മാ​ംസാദികള്‍ മാത്രം വെടിഞ്ഞുള്ള നാല്‍പ്പത്തിയാറുദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെസഹാവ്യാഴം എത്തുന്നു.മാളികമുറിയില്‍ കര്‍ത്താവും ശിഷ്യന്മാരും അപ്പ വീഞ്ഞുകള്‍ കഴിച്ചതിന്റെ ഓര്‍മ്മയ്ക്കാനെന്നും യിസ്രായേല്‍ ജനം മിസ്രയിമില്‍ നിന്നും പോന്നപ്പോള്‍ നടത്തിയ പെസഹയുടെ ഓര്‍മ്മയാനെന്നും പറയപ്പെടുന്നു.അന്നേദിവസം വീടുകളില്‍ അപ്പവും,പാലും എന്ന വിശേഷപ്പെട്ട സംഗതികള്‍ ഉണ്ടാക്കി ഏവരും ഭക്ഷിക്കുന്നു.ദുഖവെള്ളിയാഴ്ച രാവിലെ മുതല്‍ പ്രാര്‍ത്ഥനകളും,ഇടവിട്ടുള്ള കുമ്പിടീലുകളും തുടങ്ങിയകാര്യങ്ങലോടെ യേശുവിന്റെ കഷ്ട്ടാനുഭവങ്ങള്‍ക്കു പള്ളികളില്‍ തുടക്കംകുറിക്കുന്നു.ക്രിസ്ത്തു​വിന്റെത് എന്ന പേരില്‍ ഒരു രൂപത്തെയോ,കുരിശിനെയോപൊതിഞ്ഞു കൂട്ടമണിനാദത്തിന്റെ അകമ്പടിയോടെ പള്ളിയുടെ വടക്കേ വാതില്‍ വഴി ഇറങ്ങി കഷ്ട്ടാനുഭവസ്മരണ പാട്ടുകള്‍ പാടിക്കൊണ്ട് പള്ളിക്ക് പ്രദക്ഷിണം വച്ച് (ചില വീഡിയോക്ലിപ്പിങ്ങുകള്‍ റൈറ്റ് സൈഡില്‍ കാണാം)തെക്കേ വാതില്‍ വഴി പള്ളിക്കകത്ത്‌ കയറുകയും കയ്യിലുള്ള രൂപത്തെ ശവപ്പെട്ടിയില്‍വച്ച് കയ്പ്പ് കാടിയും,കഞ്ഞിയും കുടിച്ചു എല്ലാവരും ദുഖവെള്ളി അവസാനിപ്പിക്കുമ്പോള്‍ ദുഖശനിയാഴ്ച വിശ്വാസികള്‍ പള്ളികളിലും വീടുകളിലുമായ് പ്രാര്‍ത്ഥനയില്‍ തുടരുന്നു.എന്നാല്‍ ഈസ്റ്റര്‍ ദിവസത്തില്‍ കുന്തിരിക്കപുകയുടെയും കതിനാ വെടികളുടെയും അകമ്പടിയോടെ ഉയര്പ്പിന്റെ പ്രതീകമായി ശവപ്പെട്ടിയില്‍വച്ച രൂപത്തെപുറത്തെടുക്കുന്നു. ഇതോടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.പിന്നീട് കതിന,പൂത്തിരി,കമ്പിത്തിരി,ഗാനമ​േള,മദ്യപാനം, തമ്മില്‍തല്ലു തുടങ്ങിയ കലാപരിപാടികളോടെ ഈസ്റ്റര്‍ മാമാഗത്തിനു തിരശീല വീഴുന്നു.(ചില സഭക്കാരുടെ അനുഷ്ട്ടാനങ്ങള്‍ക്ക് വ്യത്യാസം ഉണ്ടെങ്ങിലും സംഭവം ഒന്നു തന്നെ) എന്നാല്‍ സത്യം ഇതാണോ?
പെസഹാവ്യാഴവും,യേശുവും ശിഷ്യന്മാരും ചെയ്ത അപ്പംനുറുക്കലും ഒന്നല്ലെന്ന് നാമധേയ ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയിട്ടില്ല.കര്‍ത്താ​വും ശിഷ്യന്മാരും സഭയ്ക്ക് നല്‍കിയ ഉപദേശങ്ങളിലോന്നാണ് അപ്പംനുറുക്കല്‍ അതു പെസഹവ്യാഴവുമായി ഒരു ബന്ധവും ഇല്ല പെസഹ വീണ്ടും കൊണ്ടാടുന്നത് തെറ്റാണെന്ന് ബൈബിള്‍ പറയുന്നു.യിസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പു നടന്നത് പെസഹാകുഞ്ഞാടിന്റെ രക്തത്താലാണ് പിന്നെ എങ്ങിനെ പെസഹാഅപ്പം വന്നു?ഗ്രീക്കര്‍ അവരുടെ ദൈവങ്ങളിലോന്നായ സെമിരാമീസിനുവേണ്ടി പ്രത്യേക തരത്തിലുള്ള അപ്പം ഉണ്ടാക്കി വര്‍ഷത്തിലൊരിക്കല്‍ ഉത്സവം നടത്തുമായിരുന്നു.അതിന്റെ പിന്തുടര്‍ച്ചയാണ് ഇന്നത്തെ പെസഹ എന്നു മനസ്സിലാക്കുവാന്‍ കഴിയും.എന്നാല്‍ അപ്പംനുറുക്കല്‍ വര്‍ഷത്തിലൊരിക്കല്‍ ചെയ്യേണ്ട ശുശ്രുഷയല്ല എപ്പോള്‍ വേണമെങ്കിലും ഇതു ചെയ്യാവുന്നതാണ്.ക്രിസ്ത്യാനികള​ുടെത് എന്നു മാത്രമല്ല ലോകത്തിലെ സകല മനുഷ്യരും സന്തോഷിക്കേണ്ട ദിവസത്തെ ഇന്നത്തെ ബൈബിള്‍ പരിജ്ഞാനം ഇല്ലാത്ത നാമധേയ ക്രിസ്ത്യാനികളല്ലേ ദുഃഖവെള്ളി എന്നു പേരിട്ട് ക്രിസ്ത്തുവിന്റെ പേരില്‍ അനുശോചനയോഗം പള്ളികളില്‍ നടത്തുവാന്‍ പോകുന്നത്.ഇംഗ്ലീഷില്‍ ഈ ദിവസത്തിനു GoodFiday എന്നാണെന്ന് ആരും ശ്രദ്ധിക്കാത്തത് എന്തെ?നല്ല വെള്ളിയാഴ്ചയെ ദുഖവെള്ളിയാക്കിയത് ശരിയായ വസ്ത്തുതയാണോ?ഈ ദിവസങ്ങള്‍ ആഘോഷിക്കാനോ ആചരിക്കാനോ ബൈബിളില്‍ വ്യവസ്ഥയില്ല. ഏകദേശം രണ്ടായിരത്തിപത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇങ്ങിനെ ഒരു ദിവസം ഇല്ലായിരുന്നു എങ്കില്‍ മാനവജാതി മുഴുവനും നിരാശയോടെ ഭൂമിയില്‍ ജീവിക്കണമായിരുന്നു.യേശു മനുഷ്യകുലത്തിന്റെ സകല പാപവും പോക്കിയതുകൊണ്ട് എന്നും മാനവര്‍ക്ക് സന്തോഷിക്കാന്‍ കഴിയും ആദിമ ക്രിസ്ത്യാനികള്‍ ദുഖവെള്ളി ആചരിച്ചിട്ടില്ല യേശുക്രിസ്തുവിന്റെ ക്രൂശുമരണശേഷമാണ് ലേഖനങ്ങളും സുവിശേഷങ്ങളും എഴുതപ്പെട്ടതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ.ഇതെല്ലാം ക്രിസ്ത്യാനികള്‍ക്ക് ആവശ്യമായിരുന്നു എങ്കില്‍ ശിഷ്യന്മാര്‍ ലേഖനങ്ങളിലോ സുവിശേഷങ്ങളിലോ അവരതിന് ആഹ്വാനംചെയ്യുമായിരുന്നു.യേശുവോ​, ശിഷ്യന്മാരോ,പഠിപ്പിക്കാത്തതും ലേഖനങ്ങളില്‍ ഇല്ലാത്തതുമായ കാര്യങ്ങള്‍ ഇന്നത്തെ നാമധേയ ക്രിസ്ത്യാനികള്‍ ആചരിച്ചു ദൈവകോപം വരുത്തിവച്ചുകൊണ്ടിരിക്കുകയാനെന​്ന സത്യം അറിയാതെ പോകരുത്.ഒരു കഥ ഇപ്രകാരം ഓര്‍മ്മ വരുന്നു ഒരു പിതാവ് ദൂരദേശത്തേയ്ക്ക് യാത്രയായി വഴിയില്‍ വച്ച് താന്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ അപകടത്തില്‍ പെട്ട് അനേകരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു എങ്കിലും തനിക്കു ഒരു കാട്ടില്‍ അഭയം കിട്ടുകയും ദേഹത്തു അനേകം മുറിവുകള്‍ ഉണ്ടായതിനാല്‍ ചില വര്‍ഷങ്ങള്‍ തനിക്കു അവിടെ തന്നെ പാര്‍ക്കേണ്ടിയും വന്നു.എന്നാല്‍ അദ്ദേഹം മരിച്ചുപോയതായി തന്റെ ഭവനത്തിലുള്ളവര്‍ വിശ്വസിച്ചു ചില വര്‍ഷങ്ങള്‍ക്കുശേഷം ആ പിതാവ് ഭവനത്തിലെയ്ക്ക് മടങ്ങി വന്നപ്പോള്‍ തനിക്കു അറിയാന്‍ കഴിഞ്ഞത് എല്ലാ വര്‍ഷവും തന്റെ പേരില്‍ ആണ്ടുനേര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതാണ്.കു​ടുംബ നാഥനെ തിരികെ ലഭിച്ച ഭവനം വീണ്ടും ആണ്ടുനേര്‍ച്ച നടത്തുമോ?അതോ പിതാവിനോടൊപ്പം സന്തോഷിക്കുമോ?യേശു മരിച്ചു അടക്കപ്പെട്ടു എന്നത് സത്യമെങ്ങില്‍ യേശു ഉയര്‍ത്തെഴുന്നേറ്റു എന്നതും സത്യമല്ലേ?യേശു ക്രൂശിക്കപ്പെട്ടു കല്ലറയില്‍ ഇരിക്കുന്നു എന്നു വിശ്വസിക്കുന്ന സഭക്കാരും,പുരോഹിതരും ദുഖവെള്ളി തുടങ്ങിയ അനാചാരങ്ങള്‍ ആചരിക്കട്ടെ.യേശു ഉയര്‍ത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു എന്നു വിശ്വസിക്കുന്നവര്‍ ഈ അനാചാരങ്ങള്‍ നിര്‍ത്തി അവര്‍ സ്വാതന്ത്രം പ്രാപിച്ചു സന്തോഷിക്കട്ടെ.യേശു ഇന്നും ജീവിച്ചിരിക്കുന്ന സത്യദൈവം തന്നെ.ഇഷ്ട്ടാര്‍ എന്ന പ്രാചീനദേവിയുടെ ഉത്സവം ഈസ്റ്റര്‍ എന്ന പേരില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു.അന്ധവിശ്വാസ​ങ്ങള്‍ കൊടികുത്തി വാണിരുന്ന ഈജിപ്ട്ടുകാരുടെ പാതാള ദേവനായ ഒസ്സിരിസ് ദേവനെ മരിപ്പിക്കുകയും ഉയര്‍പ്പിക്കുകയും ചെയ്യുന്ന ഉത്സവം തന്നെ ഉണ്ടായിരുന്നു.ഒസ്സിരിസ്സിന്റെ ഭാര്യയായ ഐസിസിന്റെ മറ്റൊരുപെരാണ് ഇഷ്ട്ടാര്‍.ദൈവത്തെ വെല്ലുവിളിച്ച്‌ ബാബേല്‍ ഗോപുരം പണിത നിമ്രോധും അവന്റെ ഭാര്യയായ സെമിരാമീസും അവരുടെ മകനായ നിനസും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ഉത്സവങ്ങളില്‍ ചിലതാണ് ക്രിസ്ത്യാനികള്‍ പെരുന്നാളുകലായ് നടത്തിക്കൊണ്ടിരിക്കുന്നത്.(യിര​മ്യാ7:18)എനിക്ക് കോപം വരത്തക്കവണ്ണം ആകാശരാജ്ഞിക്ക് അപ്പം ചുടെണ്ടതിനും അന്യദേവന്മാര്‍ക്ക് പാനീയബലി പകരെണ്ടതിനും മക്കള്‍ വിറകുപെറുക്കയും അപ്പന്മാര്‍ തീ കത്തിക്കുകയും സ്ത്രീകള്‍ മാവുകുഴക്കുകയും ചെയ്യുന്നു എന്നാല്‍ അവര്‍ എന്നെയോ മുഷിപ്പിക്കുന്നതു സ്വന്ത ലജ്ജക്കായിട്ടു തങ്ങളെതന്നെയല്ലെയോ എന്ന് യഹോവയുടെ അരുളപ്പാട്.ഈ അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്തുകൊണ്ട് പൌലോസ്ശ്ലീഹ വളരെ വേദനയോടെ ചോദിക്കുന്നു.(ഗലാ 4:10)നിങ്ങള്‍ ദിവസങ്ങളും, മാസങ്ങളും,കാലങ്ങളും,ആണ്ടുകളും പ്രമാണിക്കുന്നു ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചത് വെറുതെയായി എന്നു ഭയപ്പെടുന്നു.കൂടുതല്‍ മദ്യം വിറ്റഴിയുന്ന ദിവസമായി ഈസ്റ്റര്‍ മാറിയിരിക്കുന്നു.ബൈബിള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ കാനാവിലെ വീട്ടില്‍ യേശു മദ്യം വിളമ്പി അതുകൊണ്ട് മദ്യം കഴിക്കുകയും വില്‍ക്കുകയും ചെയ്യാം എന്നു വിശ്വസിച്ചിരിക്കുന്ന കപടപുരോഹിതന്മാരും,കപടവിശ്വാസിക​ളും ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നും തെറ്റി ഒഴിയുമെന്ന് വെറുതെ വ്യാമോഹിക്കേണ്ട. മദ്യപാനി സ്വര്‍ഗ്ഗരാജ്യം അവകാശമാക്കയില്ല എന്നു പഠിപ്പിച്ചു നല്ല മാതൃക കാട്ടിതന്ന യേശുക്രിസ്ത്തുവിന്റെ അനുയായികള്‍ മറ്റു മതസ്ഥരെ പോലും ലജ്ജിപ്പിച്ചുകൊണ്ട്‌ ഈ വലിയ തെറ്റ് ആവര്‍ത്തിക്കുന്നു ഈ ഈസ്റ്റര്‍ ദിനത്തോടടുത്ത ദിനത്തില്‍ ഒരു ചോദ്യം ചോദിക്കട്ടെ മദ്യപിക്കുന്നവരെ സഭയില്‍ നിന്നു മഹറോന്‍ ചൊല്ലി മുടക്കുന്നാതാനെന്ന സര്‍ക്കുലര്‍ എഴുതി വായിക്കുവാന്‍ കിഴക്കും പടിഞ്ഞാറും വാണരുളുന്ന ഏതെങ്കിലും ശ്രെഷ്ട്ട മഹാഇടയന്മാര്‍ക്കു കഴിയുമോ?കഴിയില്ല എന്നാണു ഉത്തരം എങ്കില്‍ ജനത്തെ പറ്റിക്കുന്ന ഇത്തരം ശുശ്രുഷ അവസാനിപ്പിക്കുവാന്‍ തയ്യാറാകൂ അങ്ങിനെ ചെയ്‌താല്‍ കുറെ വിശ്വാസികള്‍ എങ്കിലും സത്യം അറിയുമായിരുന്നു.സഭയുടെ ഒരു അനുഷ്ട്ടാനങ്ങള്‍ക്കുപോലും പോലും ഒരുവനെ സ്വര്‍ഗ്ഗത്തിന്റെ പടിവാതിലില്‍ പോലും എത്തിക്കുവാന്‍ കഴിയുകയില്ല. ബൈബിള്‍ പഠിപ്പിക്കുന്നത്‌ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകൂ.ക്രിസ്തുവിനെ ഓര്‍ക്കേണ്ടത് വര്‍ഷത്തിലൊരിക്കല്‍ പെരുന്നാളുനടത്തിയല്ല ഏതു നിമിഷത്തിലും ക്രിസ്തുവിനെ നാം ഓര്‍ക്കണം ക്രിസ്തുവിന്റെ കഷ്ട്ടാനുഭവങ്ങളില്‍ ഓഹരിക്കാരാകേണ്ടത് കക്ഷിവഴക്കിന്റെ പേരില്‍ തമ്മില്‍തല്ലിയല്ല ജീവിതത്തില്‍ ക്രിസ്തുവിനെ വെളിപ്പെടുത്തിക്കൊണ്ടാണ്.സ്നേഹ​ിതാ ക്രിസ്തു ജനിക്കേണ്ടത്‌ നക്ഷത്രപുല്‍ക്കൂടുകളിളല്ല,ക്രി​സ്തു മരിക്കേണ്ടത് മരക്കുരിശുകളിലല്ല,ക്രിസ്ത്തു ഉയിര്‍ക്കേണ്ടത് കുന്തിരിക്ക പുകയുടെ ആധിക്ക്യത്തിലുമല്ല.ക്രിസ്തു ജനിക്കേണ്ടതും,മരിക്കേണ്ടതും ഉയിര്‍ക്കേണ്ടതും മനുഷ്യമനസ്സുകളിലാണ്. അതാണ്‌ ഈസ്റ്റര്‍ അതു മാത്രമാണ് ക്രിസ്തു ആഗ്രഹിക്കുന്നതും.സ്നേഹിതരെ ഇതൊന്നും ഒരു ഗ്രൂപ്പുകാരുടെയും പഠിപ്പിക്കലല്ല ചരിത്രസത്യങ്ങളാണ് അനുസരിക്കുവാനും തള്ളിക്കളയാനും ഏവര്‍ക്കും അനുവാദം ഉണ്ടല്ലോ ഇതു വായിക്കുന്ന സ്നേഹിതര്‍ക്കു സത്യം തിരഞ്ഞെടുക്കുവാന്‍ ദൈവം കൃപ നല്‍കട്ടെ.
പ്രാചീന ദൈവങ്ങളില്‍ ചിലത്.ഇന്നത്തെ ഈസ്റ്റര്‍ ചടങ്ങിനോട് ചില സാമ്യങ്ങള്‍ ഇല്ലെ?

അമ്മയെ ഞങ്ങള്‍ മറന്നാലും അന്തോഖ്യായെ മറക്കില്ല,

ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്റെ കല്‍പ്പന
അമ്മയെ ഞങ്ങള്‍ മറന്നാലും അന്തോഖ്യായെ മറക്കില്ല,

പത്രോസിന്റെ പടക്കുതിര ചീറിപാഞ്ഞു വരുന്നുണ്ടേ പിന്നത്തേതില്‍ മെത്രാച്ചാ നിന്നെ പിന്നെ കണ്ടോളാം എന്നീ മുദ്രാവാക്യം വിളിച്ചു ആവേശം കൊള്ളുന്ന മലങ്ങര നസ്രാണികളെ ഇപ്പോഴും കണ്ടേക്കാം പിതാക്കന്മാരുടെ കാല്‍ചുവടുകളെ പിന്തുടരുകയും അന്തോഖ്യായില്‍ നിന്നും സിറിയയില്‍ നിന്നും അവര്‍ കൊണ്ടു വന്ന ആചാരാനുഷ്ട്ടാനങ്ങള്‍ പട്ടം കൊട,മൂറോന്‍ കൂദാശ തുടങ്ങിയവയെല്ലാം തന്നെ കൃത്യമായി പാലിക്കുന്ന പാരമ്പര്യമാനല്ലോ നസ്രാനികള്‍ക്കുള്ളത് എന്നാല്‍ കേരളത്തിലെ പ്രസിദ്ധമായആലങ്ങാട്,മുളംതുരുത്​തി,പറവൂര്‍,കണ്ടനാട് തുടങ്ങിയ പള്ളികള്‍ പിതാക്കന്മാര്‍ സന്ദര്‍ശിക്കുകയും അവരുടെ വിശ്വാസപ്രമാനങ്ങള്‍ക്ക് വിപരീതമായി കേരളത്തിലെ പള്ളികളുടെ രീതി കണ്ടപ്പോള്‍ അവരെ ശാസിച്ചു പള്ളികളുടെ ശുദ്ധീകരനത്തിനായി പ്രസിദ്ധം ചെയ്ത കല്‍പ്പനയുടെ ചുരുക്കരൂപം(ഒരു ചെറിയ ബുക്ക്‌ തന്നെയുണ്ട്‌ )ഇവിടെ കുറിക്കുന്നു. ആലുവ തൃക്കുന്നത്തു സെമിനാരി,ഉദയഗിരി സെമിനാരി ഇവിടെ നിന്ന് ഈ പുസ്തകം വാങ്ങി വായിക്കാവുന്നതാണ്
നീ.വാ.ദി.മ.മ.ശ്രീ.ഇഗ്നാത്തിയോസ​് പത്രോസ് പാത്രിയര്‍ക്കീസ് 1050-ആണ്ടില്‍ മലങ്ങര സഭാ സന്ദര്‍ശനത്തിന്റെ ഫലമായി പ്രസിദ്ധം ചെയ്ത പരസ്യ കല്പന.
പള്ളികളില്‍ ഓരോ പെരുന്നാളുകള്‍ക്ക് പുറജാതിക്കാരെപ്പോലെ സദ്യ കഴിക്കയും പല തിന്മപെട്ട പ്രവര്‍ത്തികലോടുകൂടെ സ്ലീബ ആഘോഷം എന്ന് പറഞ്ഞു നഗരങ്ങളില്‍ ചുറ്റി നടക്കുകയും ഞായരാഴ്ച്ചകളിലും പെരുന്നാളുകളിലും ഇറച്ചി,മദ്യം മുതലായ മ്ലേച്ച ആചാരങ്ങള്‍ ഒരുക്കി പള്ളിയില്‍ വച്ച് നേര്ച്ച കഴിക്കുന്നതായി നാം കേള്‍ക്കുന്നു ഇങ്ങിനെ ചെയ്യുന്നവരെ സഭയ്ക്ക് പുറത്താക്കേണ്ടാതാകുന്നു.
ദൈവാലയത്തെക്കാള്‍ പ്രധാന സ്ഥാനം മരിച്ചുപോയ പിതാക്കന്മാരുടെ നാമത്തിനു നല്‍കി അവരെ ആരാധിക്കുന്ന അവസ്ഥയിലേയ്ക്ക് അധപതിച്ചിരിക്കുന്നു ദൈവത്തെ അല്ലാതെ മറ്റാരെയും കുബിടുവാനോ നമസ്ക്കരിപ്പാനോ അധികാരം ഇല്ല ഇനിമേല്‍ മരിച്ചുപോയ നിങ്ങളുടെ പിതാക്കന്മാരുടെ കബറില്‍ കുബിടുവാന്‍ നിങ്ങള്ക്ക് അധികാരം ഇല്ല
1025-ആണ്ടില്‍ മലങ്ങരയില്‍ വന്ന അത്താനാസ്യോസ് പല പള്ളികളിലും ചുറ്റി സഞ്ചരിച്ചു അവിടുത്തെ കബറുകള്‍ വെട്ടി പൊളിക്കുകയും കൊത്തുരൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തു 1989-ല്‍ ആലുവ ത്രിക്കുന്നത് സെന്റ്‌ മേരിസ് സുറിയാനി പള്ളിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറിക്ടറിയില്‍ ഈ കല്പന ചേര്‍ത്തിട്ടുണ്ട് കേട്ട് അനുസരിക്കുന്നവരുടെ മേല്‍ ദൈവത്തിന്റെ കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ ആമീന്‍
ചിലതുകൂടി ചേര്‍ക്കുന്നു
സ്ത്രീകള്‍ പൊട്ടു തൊടുക,നിലവിളക്ക് കത്തിക്കുക മൂറോന്‍ കൂദാശ നടത്തുക,ആഭിചാരം ചെയ്യിക്കുക,മുഹൂര്‍ത്തം നോക്കുക,അടിമ ഇരുത്തുക,ഞായറാഴ്ച വിവാഹം നടത്തുക,വിവാഹ തലേ ദിവസം രാത്രിയില്‍ കുടചൂടിച്ചുള്ള ശകുനം കാണിക്കല്‍ എന്ന വൃത്തികെട്ട ചടങ്ങ്,താലികെട്ട്,പള്ളികളില്‍ ഗാനമേള,നേര്ച്ച ഇവ നടത്തുക യുവതീ,യുവാക്കള്‍ ദേഹത്തു പച്ചകുത്തുക,നേര്ച്ചയ്ക്കുവേണ്ട​ി തല മൊട്ടയടിക്കുക,കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുക ഇതൊന്നും സത്യക്രിസ്ത്യാനികള്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല ഈ ആചാരങ്ങല്‍ക്കൊന്നും ബൈബിളില്‍ വ്യവസ്ഥയില്ല (മലങ്ങര നസ്രാനികള്‍ക്ക് ഇതില്‍ കൂടുതലും ചെയ്യാം കാരണം അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ക്ക് പോലും അറിയില്ല)
മുദ്രാവാക്യം വിളിച്ച ആവേശം മലങ്ങരക്കാര്‍ ഈ വിഷയത്തില്‍ കാണിച്ചാല്‍ പള്ളികളുടെ ഒരറ്റം മുതല്‍ പൊളിച്ചു തുടങ്ങാം,കബറുകള്‍ വെട്ടി പൊളിച്ചു കൊത്തുരൂപങ്ങള്‍ തകര്‍ക്കാം എന്താ തയ്യാറാണോ?ഇല്ലെങ്ങില്‍ പിതാക്കന്മാരോടു കാണിക്കുന്ന നിന്ദയായി കണക്കാക്കാം.
ഈ കല്‍പ്പന അറിഞ്ഞശേഷവും നസ്രാണികള്‍ മരിച്ചവരുടെ മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നു.കല്ലറകളിലേയ്​ക്കു തീര്‍ഥാടനം നടത്തുന്നു.ഇവരെ സഭയ്ക്ക് പുറത്താക്കണമെന്ന് ഇവരുടെ തന്നെ പിതാവായ അത്താന്യോസിസ് പറഞ്ഞിരിക്കുന്നു.ബൈബിള്‍ പറയുന്നു (യെശയ്യ65:2)സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയില്‍ നടക്കുന്ന മത്സരമുള്ള ജനത്തിലേയ്ക്ക് ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു അവര്‍ എന്റെ മുഖത്തു നോക്കി എല്ലായ്പ്പോഴും എന്നെ കൊപിപ്പിക്കുന്നൊരു ജനമായി തോട്ടങ്ങളില്‍ ബലികഴിക്കയും ഇഷ്ട്ടികമേല്‍ ധൂപം കാണിക്കയും കല്ലറകളില്‍ കുത്തിയിരിക്കയും.....അവര്‍ എന്റെ മൂക്കില്‍ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.കേട്ടനുസരിക്കുന്നവരുടെ​ മേല്‍ കൃപയും സമാധാനവും ഉണ്ടായിരിക്കുമാരകട്ടെ.
(കഴിഞ്ഞ പോസ്റ്റില്‍ angamaali അയ്യംപുഴയില്‍ നിന്നും പെന്റെകൊസ്റ്റു വിശ്വാസത്തില്‍ വന്ന കുടുംബത്തെകുറിച്ചു പരാമര്‍ശം ഉണ്ടായിരുന്നല്ലോ അവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആഗ്രഹം ചിലര്‍ പ്രകടിപ്പിച്ചിരുന്നു?ദൈവം ആ കുടുംബത്തോട് കൂടെ ഉണ്ടായിരുന്നതുകൊണ്ടും (ഗീവഗീസും,പുണ്യവാളന്മാരും അവരോടുകൂടെ ഇല്ലായിരുന്നത് കൊണ്ടും) ദൈവം അവരെ അനുഗ്രഹിച്ചു അവരുടെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു മകന്‍ ആസ്സാമില്‍ സുവിശേഷവേല ചെയ്യുന്നു,മകള്‍ വിദേശത്തു ജോലി ചെയ്യുന്നു ആ കുടുംബം നശിച്ചില്ല ദൈവം അവരെ സഹായിച്ചു.
facebook,orkkut,Twitter,email വഴി ഷെയര്‍ ചെയ്യാവുന്നതാണ്,പോസ്റ്റുകള്‍ ക്രമമായ് ലഭിക്കുവാന്‍ Like Button ക്ലിക്ക് ചെയ്യുമല്ലോ.

ആഗോള വ്യാപകമായ പ്രകൃതിക്ഷോഭങ്ങള്‍...



വാക്യം 6: 12-17 “ആറാം
മുദ്രപൊട്ടിച്ചപ്പോള്‍ വലിയൊരു ഭൂകമ്പം ഉണ്‍ടായി. സൂര്യന്‍ കരിമ്പടം പോലെ
കറുത്തു. ചന്ദ്രന്‍ മുഴുവനും രക്തുതുല്യമായിത്തീര്‍ന്നു. അത്തിവൃക്ഷം
പെരുങ്കാറ്റുകൊണ്‍ടുകുലുങ്ങീട്ട​ു കായി ഉതിര്‍ക്കും പോലെ ആകാശത്തിലെ
നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു. പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം
മാറിപ്പോയി. എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി. ഭൂമിയിലെ
രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകല
ദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്‍ടു മലകളോടും
പാറകളോടും തങ്ങളുടെ മേല്‍ വീഴുവിന്‍. സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം
കാണാത്തവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതെവണ്ണവും ഞങ്ങളെ മറപ്പീന്‍.
അവരുടെ കോപദിവസം വന്നു. ആര്‍ക്കുനില്‍പ്പാന്‍ കഴിയും എന്നുപറഞ്ഞു.”

മനുഷ്യ
വര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തവിധത്തില്‍
ദൈവീക ശിക്ഷകള്‍ തുടര്‍ച്ചയായി പ്രവഹിക്കപ്പെടുന്ന കാലമാണ് മഹോപദ്രവകാലം.
ലോകവ്യാപകമായ കഷ്ടങ്ങള്‍, സാര്‍വ്വത്രികമായ നാശം അനിതര സാധാരണമായ ഭീതികള്‍,
ഒരു തീച്ചൂളയിലേക്കെന്നപോലെ ഉരുക്കിക്കളയുന്ന അവസ്ഥയാണ് ഈ കാലം. ലോകം ഒരു
നാളും അറിഞ്ഞിട്ടില്ലാത്ത വിധത്തില്‍ സര്‍വ്വത്ര വിനാശകരമായ കാലമായിരിക്കും
മഹോദ്രവകാലം. ആറാം മുദ്രപൊട്ടിക്കുമ്പോള്‍ കാണുന്ന കഷ്ടതകള്‍ ആത്മിക
അര്‍ത്ഥത്തില്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെ സംഭവിക്കുന്നതാണ്.

''സൈന്യങ്ങളുടെ
യഹോവ ഇപ്രകാരം അരുളിചെയ്തു. കുറഞ്ഞൊന്നു കഴിഞ്ഞിട്ടും ഞാന്‍ ആകാശത്തേയും
ഭൂമിയേയും കരയേയും കടലിനെയും ഇളക്കും. ഞാന്‍ സകല ജാതികളെയും ഇളക്കും. സകല
ജാതികളുടെയും മനോഹര വസ്തുവരികയും ചെയ്യും.'' ഹഗ്ഗായി 2:6,7. അതിഗംഭീരമായ
ഒരു വചനമാണ് ദൈവം ഹഗ്ഗായിയെകൊണ്ട് പറയിപ്പിച്ചത്. സകല പ്രപഞ്ചത്തെയും
അടിമുടിയിളക്കുന്ന ഒരു മഹാസൂചനയാണ് ഈ വാക്യങ്ങളില്‍ കാണുന്നത്. ഇത്
കേട്ടാല്‍ ഭയപ്പെടാത്തവരാരുണ്ട്. ഇത് സര്‍വ്വത്ര ഇളക്കമാണ്. അഖിലാണ്ഡ
കോടികളുടെ അവസാന ഘടകവും നിലയില്ലാതെ തകര്‍ന്നടിയുന്ന ഒരു കാഴ്ചയാണിത്.
ഞാന്‍ ഇളക്കും എന്ന് അരുളിചെയ്യുന്നത് മഹാവീരനായ സൈന്യങ്ങളുടെ ദൈവമായ
യഹോവയാണ്. ആകാശത്തെയും കരയെയും കടലിനെയും ഇളക്കുമെന്നാണ് പ്രവചനം.
ഭൂമിശാസ്ത്രപരമായും ഭീകര സംഭവങ്ങളാലും ഇത് അക്ഷരംപ്രതി നിറവേറുന്നു.

''ആ
കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം
കൊടുക്കാതിരിക്കും. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നുവീഴും. ആകാശത്തിലെ
ശക്തികള്‍ ഇളകിപ്പോകും.'' മത്താ. 24:29. നമ്മുടെ കര്‍ത്താവു
പറഞ്ഞിരിക്കുന്ന വചനം അതുപോലെ നിറവേറുവാന്‍ പോകയാണ്. ആറാം
മുദ്രപൊട്ടിക്കുമ്പോള്‍ പ്രകൃതി ക്ഷോഭങ്ങളുടെ വലിയ ഒരു നിരകാണാം. അത്
ഇപ്രകാരമാണ്.

1. വലിയൊരു ഭൂകമ്പം ഉണ്‍ടായി
മഹാപീഢനകാലത്തെ
ഭൂകമ്പങ്ങളുടെ ഒരു പ്രത്യേകത ലോകം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഭീകരത
അതിനുണ്‍ടായിരിക്കും എന്നുള്ളതാണ്. അതായത് എല്ലാ മലയും ദ്വീപും
സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകത്തക്കവണ്ണമുള്ള ഭൂകമ്പങ്ങളുടെ
സ്വഭാവത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമേ ഇതുവരെ മനുഷ്യലോകം
ദര്‍ശിക്കാത്ത ഭീകരാവസ്ഥ മനസ്സിലാക്കുവാന്‍ കഴിയൂ. ഇന്നത്തെ ലോകം
അത്തരത്തിലുള്ളൊരു ദാരുണാവസ്ഥയിലേക്ക് നീങ്ങിക്കൊണ്‍ടിരിക്കുന്നതായി
തിരുവചനം പറയുന്നു. സകല ന്യായവിധികളിലും വെച്ച് ഏറ്റവും ഭയങ്കരവും
വിനാശകവുമായത് ഭൂചലനമാണ്. ആറാം മുദ്രപൊട്ടിക്കുമ്പോഴും ഏഴാം ക്രോധകലശം
ഒഴിക്കുമ്പോഴും അതിഭയങ്കരമായ ഭൂകമ്പങ്ങള്‍ സംഭവിക്കുന്നു. കൂടാതെ
മഹോപദ്രവകാലത്ത് പലപ്പോഴായി ഭൂകമ്പങ്ങള്‍ നടക്കുന്നതിന്റെ രംഗങ്ങള്‍ കാണാം.
വെളി 8:5, 11:13, 11:19, 16:18-21. ''ഭൂമി ഞെട്ടിവിറച്ചു. മലകളുടെ
അടിസ്ഥാനങ്ങള്‍ ഇളകി. അവന്‍ കോപിക്കയാല്‍ അവ കുലുങ്ങിപ്പോയി.'' സങ്കീ.
18:7, 114 - 7, 97:5, 104:32, യശ - 29:6, നഹൂം 1:5,6. ദൈവത്തിന്റെ ഉള്ളം
കയ്യിലിരിക്കുന്ന ഭൂമി, അവിടുത്തെ വിരല്‍ ഒന്നനക്കിയാല്‍ കാവല്‍മാടംപോലെ
ആടും. പീഢനകാലത്തെ അനേകദുരിതങ്ങളില്‍ ഒന്നുമാത്രമാണ് ഭൂകമ്പങ്ങള്‍.

2. സൂര്യന്‍ കരിമ്പടം പോലെ കറുത്തു
സൂര്യന്‍
ഇരുണ്ടണ്‍ടുപോകും. പുറ. 10: 22. മത്താ. 27:45. 1750 മെയ് 19-ാം തിയ്യതി
ന്യൂ ഇംഗ്ലണ്‍ടില്‍ ഒരു ഇരുള്‍ ദിനമുണ്ടായതായി ചരിത്രം പറയുന്നു.
നക്ഷത്രങ്ങള്‍ കാണപ്പെടുകയും രാത്രിയുടെ എല്ലാ ലക്ഷണങ്ങളും ഉണ്‍ടാവുകയും
ചെയ്തു. ഈ ഇരുട്ടിന്റെ കാരണം ഇന്നും അജ്ഞാതമാണ്. ''യഹോവയുടെ വലുതും
ഭയങ്കരവുമായ ദിവസം വരും മുന്‍പെ സൂര്യന്‍ ഇരുളായും....'' യോവേല്‍ 2:31.
''അന്നാളില്‍ ഞാന്‍ ഉദയം ചെയ്ത സൂര്യനെ അസ്തമിപ്പിക്കുയും പട്ടാപ്പകല്‍
ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.'' ആമോ 8:9 'സൂര്യന്‍ ഉദയത്തിങ്കല്‍ തന്നെ
ഇരുണ്‍ടുപോകും.' യശ. 13-10. 'ഞാന്‍ സൂര്യനെ മേഘം കൊണ്‍ട് മറക്കും.' യെഹെ.
32:7. യുഗാന്ത്യവേളയില്‍ ഭയാനകമായ ഇരുള്‍ ഭൂതലത്തെ മുഴുവന്‍ മൂടുമെന്ന
ദര്‍ശനം എല്ലാ പ്രവാചകന്മാരും പ്രതിപാദിക്കുന്നുണ്‍ട്.
കത്തിജ്വലിച്ചുകൊണ്‍ടിരിക്കുന്ന​ സൂര്യന്‍ ഇരുണ്‍ടുപോകുന്നതിനെക്കുറിച്ച്
ബൈബിള്‍ മുന്നറിയിച്ചിരിക്കുകയാണ്.

സൂര്യനില്‍
ഉണ്‍ടായിക്കൊണ്‍ടിരിക്കുന്ന സൂര്യകളങ്കം ശാസ്ത്രലോകത്തില്‍ അമ്പരപ്പ്
സൃഷ്ടിച്ചിരിക്കുകയാണ്. സൂര്യന്റെ ചിലഭാഗങ്ങള്‍ സദാസമയവും ഇരുണ്‍ടുപോകുന്ന
പ്രതിഭാസത്തെയാണ് സൂര്യകളങ്കം എന്നു പറയുന്നത്. 1947 ഏപ്രില്‍ മാസം 8-ാം
തിയ്യതി സൂര്യനില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം ചതുരശ്ര കിലോമീറ്റര്‍
ഇരുള്‍ മൂടിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

സൂര്യകളങ്കം
നിമിത്തം 'സണ്‍ഷോക്ക്' ഉണ്‍ടാവുകയും പലരാജ്യങ്ങളിലും ആരോഗ്യവാന്മാരായ അനേകം
ആളുകള്‍ പിടഞ്ഞു മരിക്കുവാന്‍ ഇടയാവുകയും ചെയ്തു. എല്ലാരാജ്യങ്ങളിലും
എല്ലാവര്‍ഷവും ഈ പ്രതിഭാസം ആവര്‍ത്തിക്കാറുണ്‍ട്. സണ്‍ഷോക്കിനാല്‍
കഴിഞ്ഞവര്‍ഷവും അനേകര്‍ മരിക്കുകയുണ്‍ടായി. ഇന്നുവരെ
ഉണ്‍ടായിട്ടുള്ളതിനെക്കാള്‍ ഏറ്റവും വലിയ കളങ്കം അഥവാ സൂര്യ കരിമ്പടം പോലെ
കറുകണക്കെ നിലയിലുള്ള സംഭവം മഹോപദ്രവകാലത്തുണ്ടാകും. കൂടാതെ സൂര്യനില്‍
സ്‌ഫോടനങ്ങളുണ്‍ടാകുന്നതിന്റെ ഫലമായുണ്ടാകുന്ന പുകപടലങ്ങളില്‍ സൂര്യന്‍
മറയെക്കപ്പെടുകയും കരിമ്പടം പോലെ കാണുകയും ചെയ്യും.

3. ചന്ദ്രന്‍ രക്തതുല്യമായിതീര്‍ന്നു
ഭൂമിയുടെ
നാലിലൊന്ന് വലിപ്പമുള്ള ഒരു ഉപഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രന്‍ സ്വയം
പ്രകാശമില്ലാത്ത ഒരു ഗോളമാണ്. ചന്ദ്രനില്‍ സൂര്യപ്രകാശം തട്ടിതിളങ്ങുന്ന
ഭാഗം ഭൂമിയില്‍ ദൃശ്യമാകുന്നത് ഏറിയുംകുറഞ്ഞുംവരും. സ്വയമായി ചൂടും
വെളിച്ചവും ഇല്ലാത്ത ഒരു ഗോളമാണ് ചന്ദ്രന്‍. ഭൂമി ചന്ദ്രനോട് അടുത്താലും
ചന്ദ്രന്‍ ഭൂമിയോട് അടുത്താലും ഭൂമിയോ ചന്ദ്രനോ ഉരുകിപ്പോകുമെന്നോ
തണുത്തുറഞ്ഞുപോകുമെന്ന ഭയപ്പെടേണ്‍ടതില്ല. എങ്കിലും ഭൂമിയിലെ ജീവജാലങ്ങളുടെ
നിലനില്‍പ്പിന് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് നിശ്ചത അകലം മാറി
സഞ്ചരിക്കുന്നു. പകല്‍ വാഴുന്ന സൂര്യനും രാത്രി വാഴുന്ന ചന്ദ്രനും
മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളാണ്.

''ചന്ദ്രന് ശോഭയില്ലല്ലോ' ഇയ്യോ. 25: 5. ചന്ദ്രന്‍ ശോഭയില്ലാത്ത ഒരു ഗ്രഹമാണെന്ന് തിരുവചനം വ്യക്തമാക്കിയിരിക്കുന്നു.

സൂര്യനില്‍
ബാധ തട്ടിയാല്‍ അത് ചന്ദ്രനെയും ഭൂമിയെയും ബാധിക്കും എന്നതാണ്. സൂര്യന്‍
കരിമ്പടം പോലെ കറുത്തതോടൊപ്പം ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിതീരുകയും
ചെയ്തു. ചന്ദ്രന്‍ മുഴുവനും എന്ന് പറഞ്ഞത് ഇത് പൂര്‍ണ ചന്ദ്രന്റെ
ദിവസമായിരിക്കും... ചന്ദ്രന്‍ രക്തമായും മാറിപ്പോകും. യേവേല്‍ 2:31. ......
''ചന്ദ്രന്‍ പ്രകാശം നല്‍കുകയുമില്ല. യശ. 13:10; യെഹെ 32:7, മത്താ 24:29,
മര്‍ക്കോ 13:24, ലൂക്കോ 21:25.

4. നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു
നക്ഷത്രങ്ങളെക്കുറിച്ചുള്ള
പഠനത്തില്‍ അവയെല്ലാം ഭൂമിയേക്കാള്‍ അനേകം മടങ്ങ് വലിപ്പമുള്ളതാണ്. വളരെ
ചെറിയ ഈ ഭൂമിയിലേക്ക് അത്തിക്കായ്‌പോലെ നക്ഷത്രങ്ങള്‍ അനവധിയായ്
പൊഴിയുമെന്നുപറഞ്ഞാല്‍ അതിശയോക്തിതോന്നും. നക്ഷത്രങ്ങള്‍ താഴേക്കു വീണു
എന്നു പറയുന്നത്, അവ പൊട്ടിത്തെറിച്ച് ചെറുകഷ്ണങ്ങളായി അഥവാ ഉള്‍ക്കകളായി
ഭൂമിയില്‍ പതിക്കുന്നതിനെക്കുറിച്ചാണ്. മഹാപീഢന നാളുകളില്‍ ആകാശഗോളങ്ങള്‍ -
മുന്തിരിവള്ളിയില്‍ നിന്ന് ഇലപൊഴിയും പോലെയും അത്തിവൃക്ഷത്തില്‍ നിന്ന്
പഴം പൊഴിയുന്നതുപോലെയും ആകാശത്തുനിന്ന് നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിക്കും.
യശ. 34: 4. കൂടാതെ ഇവിടെ പറയുന്ന നക്ഷത്രങ്ങള്‍ കൊള്ളിമൂനകളോ (ഷൂട്ടിംഗ്
സ്റ്റാര്‍സ്) ആകാം. 1833 നവംബര്‍ 13ന് കൊള്ളിമീന്‍ വര്‍ഷം തന്നെ
നടന്നിട്ടുണ്‍ട്. അത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മദ്ധ്യം മുതല്‍ പസഫിക്
സമുദ്രം വരെ കാണപ്പെട്ടു. മൂന്നു മണിക്കൂര്‍ ആ വര്‍ഷം തുടര്‍ന്നു.
മര്‍ക്കോ. 13: 25. മഹാപീഢനകാലത്ത് ഇത് ചില മണിക്കൂറകളോ ചിലദിവസങ്ങളോ
നീണ്ടുനില്‍ക്കും. വസന്തകാലത്തും, ശീതകാലത്തും അത്തിയില്‍ ഉണ്‍ടാകുന്ന കായ്
വിളയുന്നതിന് മുമ്പ് കൊടുങ്കാറ്റിനാല്‍ ഉതിര്‍ന്നു വീഴുന്നത് ഫലസ്തീനില്‍
സര്‍വ്വസാധാരണമാണ്. ഇതുപോലെ നക്ഷത്രങ്ങള്‍ അഥവാ, ഉല്‍ക്കകള്‍ ധാരാളമായി
ഭൂമിയില്‍ വീഴും. ആകാശത്തട്ടുകളില്‍ ഉരസി കത്തിപ്പോകുന്നതിനാലാണ് ഇന്ന്
ഉല്‍ക്കകള്‍ ഭൂമിയില്‍ വീഴാതിരിക്കുന്നത്. ആകാശത്തട്ടുകളില്‍ മാറ്റം
വന്നാല്‍ ഉല്‍ക്കകള്‍ ധാരാളമായി ഭൂമിയില്‍ വീഴും എന്നത് ഒരു ശാസ്ത്ര
തത്വമാണ്. മര്‍ക്കോ. 13: 25. മത്താ. 24:29. 1994 നവംബറില്‍ സ്പ്രിംഗ്
ഫീല്‍ഡില്‍ ഉണ്ടായ ഉല്‍ക്ക മഴയുടെ ചിത്രം 1999 നവംബര്‍ 19ന് മനോരമ
പത്രത്തില്‍ കൊടുത്തിരുന്നു. ഇതേപ്പറ്റി പഴയ നിയമത്തില്‍ പ്രവചനങ്ങളുണ്‍ട്.
യോവേ 2:10,31, 3:15 സെക 14:6. 2004 നവംബര്‍ 8-#ാ#ം തിയ്യതി രാത്രിയില്‍
ജോര്‍ഡാന്റെ തലസ്ഥാനമായ അമ്മാനില്‍ ഉല്‍ക്കമഴ പെയ്തതായി റിപ്പോര്‍ട്ടു
ഉണ്‍ടായിരുന്നു.

5. ആകാശം മാറിപോകുന്നു
പുസ്തക ചുരുള്‍ ചുരുട്ടും
പോലെ ആകാശം മാറിപോകുന്നു എന്നാണ് നാം വായിക്കുന്നത്. മഹോപദ്രവകാലത്ത്
പുസ്തകചുരുള്‍ചുരുട്ടുപോലെ ആകാശം മാറിപോകുന്നതിനെക്കുറിച്ച് വിശ്വസിക്കാന്‍
സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം
തന്റെ തലക്ക് മീതെ കാണുന്നത് ആകാശം എന്നുമാത്രമല്ലാതെ അത് മാറിപ്പോകുന്ന
കാര്യം അവന് ചിന്തിക്കുവാനേ കഴിയുന്നതല്ല. ആകാശത്തിന്റെ പല തട്ടുകളും
അത്ഭുത പൂര്‍വ്വമായ ചില ക്രമീകരണങ്ങളും ഉണ്‍ട്. ആകാശം എന്നാല്‍ ശൂന്യമായ
ഒന്നല്ല. നിരവധി വാതകങ്ങളുടെ സഞ്ചയമാണ് ആകാശം. നമ്മുടെ ഭൂമിയില്‍ ഒരു
അന്തരീക്ഷ മണ്ഡലമുണ്‍ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 1200
കിലോമീറ്ററോളം അന്തരീക്ഷമണ്ഡലമാണ്. സൂര്യനില്‍ നിന്നുവരുന്ന ചൂട്
ആകാശത്തട്ടുകളില്‍ കൂടി ഊര്‍ന്നു വരുന്നതിനാല്‍ നല്ലൊരു ശതമാനത്തില്‍
ഭൂമിയില്‍ എത്തുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് സൂര്യതാപത്താല്‍ നാം
വെന്തുരുകിപ്പോവാതെയിരിക്കുന്നു​.

ആറാം മുദ്ര പൊട്ടിക്കുമ്പോള്‍
പുസ്തകചുരുള്‍ ചുരുട്ടുപോലെ ആകാശം മാറിപ്പോകും. പഴയ കാലങ്ങളില്‍ വലിയ
ചുരുട്ടുകളിലാണ് എഴുതിയിരുന്നത്. ഇവയെ നിവര്‍ത്തിയിട്ട് കൈവിടുകയാണെങ്കില്‍
വേഗത്തില്‍ അത് ചുരുണ്‍ട് പൂര്‍വ്വ സ്ഥിതിയിലാകും. ചുരുട്ടി
വച്ചിരിക്കുന്ന പായ് നിവര്‍ത്തിയിട്ട് കൈവിട്ടാല്‍ ഉണ്‍ടാകുന്ന അനുഭവം,
ആകാശവിതാനത്തിന്റെ മദ്ധ്യഭാഗത്ത് വച്ച് കീറിയാല്‍ അഥവാ ഒരറ്റം
വേര്‍പ്പെടുത്തിക്കൊടുത്താല്‍ വീണ്ടും പഴയതു പോലെ ചുരുണ്ടു മാറിക്കൊള്ളുന്ന
അവസ്ഥ. യശ. 34: 4. വസ്ത്രം മടക്കുന്നതുപോലെ മടക്കി ദൈവം അതിനെ അതിന്റെ
സ്ഥാനത്തു നിന്ന് നീക്കിക്കളയും. സങ്കീ. 102 :25,26 ലൂക്കോ. 21:25,26

ഭൂമിയുടെ
ഉപരിതലത്തില്‍ ഓസോണ്‍ ലയര്‍ എന്ന ഒരു ആകാശത്തട്ടുണ്‍ട്. ഇത് ഒരു കുടപോലെ
ഭൂമികകുമുകളില്‍ ഉയര്‍ന്നുനിന്നുകൊണ്‍ട് സൂര്യകിരണങ്ങളെ അരിക്കുന്ന ഒരു
അരിപ്പയായി പ്രവര്‍ത്തിക്കുകയും മാരക കിരണങ്ങളെ തടഞ്ഞു നിര്‍ത്തുകയും
ചെയ്യുന്നു. ഓസോണ്‍ ലെയറിന് കേട് പറ്റിയാല്‍ വലിയ അപകടം ആണ്. ഇപ്പോള്‍
തന്നെ അമേരിക്കയെക്കാള്‍ വലുപ്പത്തില്‍ ഒരു ഭീകരമായ ദ്വാരം ഓസോണ്‍ ലെയറില്‍
ഉണ്‍ടായിക്കഴിഞ്ഞു. കൂടാതെ ആര്‍ട്ടിക്കയിലും ഒരു സുഷിരം
രൂപാന്തരപ്പെട്ടുകഴിഞ്ഞു. ഇതിന്റെ ഫലമായി റേഡിയേഷന്‍ കാര്യമായി ബാധിക്കും.
ത്വക് രോഗങ്ങള്‍, പരുക്കള്‍, ക്യാന്‍സര്‍ ഇവയെല്ലാം മനുഷ്യരില്‍
വര്‍ധിക്കും. ഇതു നിമിത്തമാണ് കാലാവസ്ഥ വ്യതിയാനങ്ങള്‍
ഉണ്‍ടായിരിക്കുന്നത്. പലയിടത്തും മഞ്ഞുമലകള്‍ ഉരുകുന്നു. ചൂട്
വര്‍ദ്ധിക്കുന്നു. ഓസോണ്‍ ലയര്‍ കൂടുതല്‍ തകര്‍ന്നിട്ടുള്ള കാനഡയുടെ
ഭാഗത്ത് സ്‌കിന്‍ ക്യാന്‍സര്‍ വര്‍ധിക്കുന്നു. ആര്‍ട്ടിക്, അന്റാര്‍ട്ടിക്
മുതലായ സ്ഥലങ്ങള്‍ക്കുമീതെയുള്ള ഓസോണ്‍ പാളിയിലെ വിടവ് ഭൂമിയുടെ
പരിതസ്ഥിതിയെ എല്ലാ നിലയിലും ബാധിക്കുന്നു. ആസന്നഭാവിയില്‍ സമുദ്ര
ജലനിരപ്പ് വളരെയധികം ഉയരും. കരഭാഗങ്ങള്‍ പലയിടത്തും നഷ്ടപ്പെടും.
പലദ്വീപുകളും വെള്ളത്തില്‍ മുങ്ങിപ്പോകും. വമ്പന്‍ കെട്ടിടങ്ങള്‍
അപകടത്തിലാകും. വിശുദ്ധന്മാര്‍ ലോകത്തില്‍ നിന്നും എടുക്കപ്പെട്ടു
കഴിഞ്ഞാല്‍ ഈ ഓസോണ്‍ പാളികള്‍ തകരും. അതാണ് ആറാം മുദ്ര പൊട്ടിക്കുമ്പോള്‍
കാണുന്നത്. ദൈവം 'ആകാശത്തെ നടുങ്ങുമാറാക്കും.' യശ. 13:13 രു ചുരുള്‍ പോലെ
ചുരുണ്ടുപോകും..' യശ. 34: 4. 'ഉടുപ്പുപോലെ നീ അവയെ മാറ്റും.' സങ്കീ. 102:
25, 26. 'ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും. നിയോ
നിലനില്‍ക്കും. ' സങ്കീ. 102: 25. കര്‍ത്താവിന്റെ സഭയാം മണവാട്ടി
ഇവിടെയുള്ളതിനാല്‍ ഇപ്പോള്‍ ഇത് സംഭവിക്കുന്നില്ല. സഭ എടുക്കപ്പെട്ടതിനു
ശേഷം ഇത് സംഭവിക്കും

6. മലകളും ദ്വീപുകളും മാറിപ്പോകുന്നു
മലകളും
ദ്വീപുകളും മാറ്റമില്ലാത്തവയായി മനുഷ്യന്‍ കരുതുന്നു. അതും മാറ്റപ്പെടാന്‍
പോകയാണ്. 'അവന്റെ മുന്‍പില്‍ പര്‍വ്വതങ്ങള്‍ കുലുങ്ങുന്നു. കുന്നുകള്‍
ഉരുകിപ്പോകുന്നു. അവന്റെ സന്നിധിയില്‍ ഭൂമി ഞെട്ടിപ്പോകുന്നു. നഹൂം. 1:5,6
'ഞാന്‍ പര്‍വ്വതങ്ങളെ നോക്കി. അവ വിറക്കുന്നതായി കണ്ടു. കുന്നുകള്‍ എല്ലാം
ആടിപ്പോകുന്നു. യിരമ്യ 4;24. മഹോദ്രവകാലത്ത് പ്രപഞ്ചത്തിലെ സുസ്ഥിരമായ
എല്ലാം തന്നെ ഇളകിമറിഞ്ഞ് ക്രമംതെറ്റി ഭയങ്കരമായ കുഴപ്പങ്ങളുണ്‍ടാകും.

ജപ്പാന്റെ
ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും ശക്തമായ ഭൂകമ്പമാണ്
കഴിഞ്ഞ മാസം (2011 മാര്‍ച്ച് മാസം) ഉണ്‍ടായത്. തുടര്‍ ചലനങ്ങള്‍ ജപ്പാന്
ഭീഷണി ഉയര്‍ത്തുന്നു. ലക്ഷക്കണക്കിന് പേരുടെ മരണത്തിനു മറ്റ്
നാശനഷ്ടങ്ങള്‍ക്കും കാരണമായി. 2010 ന്റെ ആരംഭത്തില്‍ ഹെയ്ത്തിയിലുണടായ
ഭൂകമ്പത്തേക്കാള്‍ നൂറുമടങ്ങ് ശക്തിയേറിയതായിരുന്നു ജപ്പാനിലെ ഭൂകമ്പം.
പസഫിക് മഹാസമുദ്രത്തില്‍ നിന്ന് ജപ്പാന്റെ കിഴക്കന്‍ തീരത്തേക്ക്
ആഞ്ഞടിച്ചുകയറിയ സുനാമി തിരകള്‍ക്ക് 30 അടിയോളം ഉയരമുണ്‍ടായിരുന്നു.
തീരത്തുനിന്ന് ആറ് മൈലോളം ദൂരത്തില്‍ കരയിലേക്ക് ആര്‍ത്തലച്ചു കയറിയ
സുനാമിതിരമാലകള്‍ ആയിരക്കണക്കിന് മനുഷ്യജീവനും നിരവധി പേരുടെ വസ്തുവകകളും
മറ്റ് ജീവനമാര്‍ഗ്ഗങ്ങളും നിമിഷ നേരം കൊണ്‍ടു വിഴുങ്ങി. ഭൂകമ്പത്തിന്റെ
ആഘാതത്തില്‍ ജപ്പാന്‍ ദ്വീപിന് 204 മീറ്ററോളം സ്ഥാനമാറ്റവും ഭൂമിയുടെ
അച്ചുതണ്‍ടിന് 10 സെന്റിമീറ്റര്‍ സ്ഥാനചലനവും ഉണ്‍ടായി. ഇത് ദിവസത്തിന്റെ
ദൈര്‍ഘ്യത്തിന്റെ 1.6 മൈക്രോസെക്കന്റ് കുറയ്ക്കും. ഭൂമിയുടെ കറക്കത്തിന്റെ
വേഗം കൂടിയതു കൊണ്‍ടാണ് ഇത് സംഭവിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രതയില്‍
ഭൂമിയുടെ ഉപരിപാളിക്ക് 400 കിലോ മീറ്റര്‍ നീളത്തിലും 160 കിലോമീറ്റര്‍
വീതിയിലും പൊട്ടലുണ്‍ടായിട്ടുണ്ട്.

മഹോപദ്രവകാലത്ത് 6-ാം
മുദ്രപൊട്ടിക്കുമ്പോള്‍ എല്ലാ മലയും ദ്വീപും സ്വസ്ഥാനത്ത് നിന്ന്
ഇളകുകയാണ്. ഭൂമിയാകെ തകിടം മറിഞ്ഞു സര്‍വ്വത്രനശിക്കുകയാണ്. ദ്വീപുകളും
പര്‍വ്വതങ്ങളും എല്ലാം തകരും. സമുദ്രാന്തര്‍ഭാഗത്തുണ്‍ടാകുന്ന​ ശക്തിയേറിയ
ഭൂകമ്പം മൂലം ദ്വീപുകള്‍ സ്വസ്ഥനത്തുനിന്ന് ഇളകിപോകയാണ്. ഹ. എത്ര ഭയങ്കരം!

ഈ ആഗോള വിപത്തില്‍പെടുന്നവര്‍
1. രാജാക്കന്മാര്‍ (ദി കിംഗ്) ക്രിസ്തുവിനോടു എതിര്‍പ്പുള്ള രാജാക്കന്മാര്‍ - സങ്കീ 2:2
2. മഹത്വക്കുള്‍ (മജിസ്‌ട്രേറ്റ്) പട്ടാളമേധാവികള്‍ മര്‍ക്കോ 6 : 21; യോഹ 3:7
3. ധനവാന്മാര്‍ (ദി റിച്ച്) ധനം ആര്‍ജ്ജിച്ച സുരക്ഷിതരായി കഴിയുന്നവര്‍ യാക്കോ 5:1
4. തലവന്മാര്‍ (The mighty) സമൂഹത്തിലെ ഉന്നതന്മാര്‍
5. ദാസന്മാര്‍ (The slaves) സമൂഹത്തിലെ ഹീനര്‍
6.
സ്വതന്ത്രര്‍ (The free) അടിമകളല്ലാതെ വിടുവിക്കപ്പട്ടവര്‍ ഇവരെല്ലാം
ദൈവിക കോപത്തിന്റെ മുന്‍പില്‍ ഓടിമറയാന്‍ ശ്രമിക്കും. യശ 2:19,20.

ഭൂകമ്പം
മൂലം പൊട്ടിത്തെറിക്കുന്ന പാറകള്‍ക്കിടയില്‍ ധാരാളം വിടവുകള്‍ ഉണ്‍ട്. ആ
പാറപ്പിളര്‍പ്പുകള്‍ ലക്ഷ്യമിട്ട് മനുഷ്യര്‍ ഓടി ഒളിക്കും. മലകളോടും
പാറകളോടും നിലവിളിക്കുന്ന ദയനീയാവസ്ഥയില്‍ അവര്‍ എത്തിച്ചരും. രാജാവു
മുതല്‍ അടിമവരെ സകലരും ഭയന്നോടും. ദൈവ ക്രോധത്തിന്റെ ന്യായവിധിയില്‍
നിന്ന് തെറ്റിയൊഴിയുവാന്‍ ആര്‍ക്കും കഴിയുകയില്ല. ''അന്നു മലകളോട് ഞങ്ങളുടെ
മേല്‍ വീഴുവിന്‍ എന്നും കുന്നുകളോട് ഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞു
തുടങ്ങും. ''ലൂക്കോ. 23:30, ഹോശ 10:8, യശ 2:10-2. ദൈവത്തെ വിശ്വസിക്കുവാനും
ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനും കഴിയാത്തവര്‍ അന്നു പാറകളോടു
നിലവിളിക്കും. അതിഭയങ്കരമായ ഭൂകമ്പത്താല്‍ ഭൂമിയുടെ മുഖച്ഛായ
മാറിക്കഴിഞ്ഞപ്പോള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിലംപൊത്തിയതിനാല്‍, മലകളും
ദ്വീപുകളും തല്‍സ്ഥാനത്തുനിന്ന് മാറിയതിനാല്‍, സൂര്യനിലും
ചന്ദ്രനക്ഷത്രങ്ങളിലും ആകാശത്തിലും ദൈവ ക്രോധം പകരപ്പെടുന്നതിനാല്‍,
ആകാശത്തിലെ ഓസോണ്‍ പാളികള്‍ തകര്‍ന്നതിനാല്‍, ഭൂവാസികള്‍ ദുര്‍വൃണങ്ങള്‍
നിറഞ്ഞവരായി വെന്തുരുകുന്നതിനാല്‍, ഉല്‍ക്കകള്‍ ഭൂമിയിലേക്ക്
പ്രവഹിക്കുന്നതിനാല്‍ പ്രാണരക്ഷാര്‍ത്ഥം പാറപ്പിളര്‍പ്പുകളിലേക്കും മറ്റും
ഓടുകയാണ്. തകര്‍ന്നടിയുന്ന ഗുഹകളിലും മലപാറകളുടെ പിളര്‍പ്പുകളിലും കിടന്ന്
അവര്‍ നിലവിളിക്കുകയാണ്. ശക്തിയേറിയ കൊടുങ്കാറ്റില്‍ നിന്നു
കല്‍മഴയില്‍നിന്നും രക്ഷപ്പെടുവാന്‍ മനുഷ്യര്‍ പരാക്രമം കാട്ടുകയാണ്.
സിംഹാസനത്തില്‍
ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാത്ത വണ്ണവും
ഞങ്ങളെ മറപ്പിന്‍ എന്നാണ് നിലവിളി. കുറ്റബോധത്തിന്റെ ആദ്യപ്രതികരണം
ദൈവമുന്‍പില്‍ നിന്ന് ഓടിപ്പോവുകയാണ്. ആദാമും ഹവ്വായും ദൈവത്തില്‍ നിന്ന്
മറഞ്ഞിരിക്കാന്‍ ശ്രമിച്ചു. ഉല്പ. 3:8. പാപി ദൈവസന്നിധിയെ ഭയപ്പെടുന്നു.
കുഞ്ഞാട് ശാന്തതയുടെയും സൗമ്യതയുടെയും പ്രതീകമാണ്. എന്നാല്‍ കുഞ്ഞാട് ഇവിടെ
കോപിക്കുന്നു. കുഞ്ഞാടിന്റെ കോപം എന്ന പ്രയോഗം തിരുവചനത്തില്‍ ഇവിടെ
മാത്രമേ ഉള്ളൂ.
ഈ സംഭവങ്ങള്‍ എല്ലാം ദൈവകോപം ആണെന്നുള്ള അറിവ് അവര്‍ക്ക് ലഭിക്കും.
അവരുടെ
മഹാകോപദിവസം എന്നാല്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും മഹാകോപദിവസം
എന്നര്‍ത്ഥം. ഇംഗ്ലീഷില്‍ അവന്റെ എന്നാണ്. ദൈവവും കുഞ്ഞാടും എന്നുപറഞ്ഞശേഷം
അവന്റെ എന്ന ഏക വചന പ്രയോഗം കര്‍ത്താവിന്റെ ദൈവത്വത്തിന് തെളിവാണ്. ദിവസം
എന്നത് ഒരു കാലഘട്ടത്തെ കുറിക്കുന്നു. യഹോവയുടെ ദിവസം എന്നകാലഘട്ടത്തില്‍
ആണ് കോപദിവസമായ പീഢകാലവും ഉള്‍പ്പെടുന്നത്. സെഫ. 1:15, 18, 2:3, റോമ. 2: 5.
നഹൂം 1:6, മലാ 3:2. അവര്‍ക്ക് അന്ന് കോപദിവസം ആണ്.
കുഞ്ഞാട് ഇന്ന്
സ്‌നേഹത്തോടെ വിളിക്കുന്നു. എന്നാല്‍ അന്ന് കുഞ്ഞാട് കോപിക്കുന്ന നാള്‍
ആണ്. 11:18, 14:10, 16:19, 19:15 ആ കോപദിവസം വരുന്നതിന് മുന്‍പ് ഇന്ന് അവനെ
ശരണം പ്രാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സങ്കീ. 2:12. ആഗോള വ്യാപകമായി
ഉണ്‍ടാകുവാന്‍ പോകുന്ന മഹാ ദുരന്തത്തില്‍ നിന്നും സമ്പൂര്‍ണ്ണമായി
രക്ഷപ്പെടുവാന്‍ ഈ കൃപായുഗത്തില്‍ താങ്കള്‍ക്ക് കഴിയും. ഇത്
സുപ്രസിദ്ധകാലമാകയാല്‍ യേശുവില്‍ കൂടി നിത്യജീവന്‍ അവകാശമാക്കുവാന്‍
സാധിക്കും. ആകയാല്‍ കര്‍ത്താവിന്റെ വരവിങ്കല്‍ എടുക്കപ്പെടുവാന്‍ ഒരുങ്ങുക..........